2011, ജൂൺ 30, വ്യാഴാഴ്ച
ഉത്തരം കാത്ത്....
പെറ്റവയറിനു-
പോറ്റൂവാനാകാതെ
പാഠശാലയെന്നപോല്‍
ചേര്‍ത്തുവിട്ടു ഭോജനശാലയില്‍
കടിച്ചുത്തുപ്പിയ ഇറച്ചിക്കഷ്ണങ്ങള്‍
ചിതറിത്തെറിച്ച ചോറിന് വറ്റുകള്‍
കീറിപ്പറിഞ്ഞെന് ജീവിതത്തുണിയില്‍
തുടച്ചു വൃത്തിയാക്കുമ്പോള്‍ തെളിയുന്ന
കരിവാളിച്ചെന്‍ മുഖത്തേക്കാള്‍
സുന്ദരമീ തീന്മേശകള് !
പെറുക്കിയെടുത്ത പാത്രങ്ങള്‍
കഴുകുന്ന വേളയില്‍
ഓടയിലൊലിച്ചിറങ്ങുന്നു
എച്ചിലും കൂടെയെന്‍ സ്വപ്നങ്ങളും
യജമാനസ്നേഹമോ അതോ-
ഒരുചാണ്‍ വയറിനോ
പരിഹാസങ്ങള്‍ , കൈത്തരിപ്പുകള്‍
കാരമുള്ളായ് വന്നു തറയ്ക്കുമ്പോഴും
ഞാനും വാലാട്ടുന്നു.
കൃമിയേ..... പറയൂ,
എച്ചിലാണെങ്കിലും,
അല്ലലില്ലാതെ...
നിന്റെ മനം നിറയ്ക്കുന്ന
ദൈവത്തിനു ഇഷ്ടപുത്രന്
നീയോ....? അതോ ഞാനോ...?
***************************
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നല്ല കവിത..ബാലവേല അത് നമ്മുടെ നാട്ടിന്റെ ശാപമാണ്..ആശംസകള്‍..
മറുപടിഇല്ലാതാക്കൂപറഞ്ഞതു വളരെ ശെരിയാണ്..
മറുപടിഇല്ലാതാക്കൂനന്ദി സുഹൃത്തേ....