2011, ജൂലൈ 16, ശനിയാഴ്‌ച

തെളിയാത്ത അക്ഷരങ്ങള്‍

നാടും വീടുമില്ലാത്ത-
പട്ടിണിക്കോലങ്ങള്‍
ഒരു തുണ്ടു ചാക്കിന്‍ മറയില്‍
ഇരുട്ടിനെ തോല്പ്പിക്കുമിവര്‍
നാടോടികള്‍ .,

അല്പസുഖത്തിനായ്
വിതയ്കുന്ന വിത്തുകള്‍
മുളപൊട്ടി..,
തളിരിട്ടു വരുമ്പോഴവനും
തെരുവിന്റെ മകന്‍

കരയുന്നകുഞ്ഞിനു പാലെന്ന
ചൊല്ലു രുചിക്കാതെ
വാത്സല്യമറിയാതെ
തന്റെ ഒട്ടിയവയര്‍ ,
കനിവാര്‍ന്ന കണ്ണുകളെ
തേടിയലഞ്ഞ നാളുകള്‍ .

വിധിയെ വെല്ലാന്‍
ത്രാണിയില്ലാതെയവന്‍
ഓടയിലെ പുഴുവായ്,
തെളിനീരായ്‌..
ജന്മംകൊണ്ടവനൊഴുകുന്നു
തെളിയാനീരായ്...!

**********************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ