മത്സരവേദികളില്‍..
ഒട്ടിയ വയറുമായ്,
ഊരുതെണ്ടിയായ്,
രാമുവും;
ഗുണപാഠ കഥകളുമായ്
നന്മനിറഞ്ഞ
അപ്പൂപ്പനായ്..
ചന്ദ്രനും;
സ്വാതന്ത്ര്യത്തെ
ചങ്ങലപ്പൂട്ടിലൊതുക്കി
പൊട്ടിച്ചിരിയോടെ
തങ്കവും വന്നപ്പോള്‍,
ആദരവോടെ,
കരഘോഷത്തോടെ
നമ്മുടെ മനസ്സിലാ-
കുടിയിരുത്തിയത്!
എന്നിട്ടും,
യാഥാര്‍ത്യങ്ങളുടെ ലോകത്ത്
ഈ വേഷങ്ങള്‍ക്കെന്തേ
വേദിയില്ലാതെപോയത്..?
***********************