2011, ജൂൺ 3, വെള്ളിയാഴ്‌ച

വിധവ












മുന്‍ജന്മ
പാപമോ എന്തോ...
സുന്ദരമായെന്‍ ജീവിതം..
ഇടിത്തീ വീണപോല്‍ വെന്തു വെന്ന്ന്നീരായി
സ്നേഹമെന്ന പട്ടാടയാല്‍ ഊഞ്ഞാല്‍ കെട്ടി
അതിലെന്നെയിരുത്തി താലോലിചെന്‍ കണവനെ
ദൈവത്തിനിഷ്ട പുത്രനായതിനാലെന്തോ..
ജീവിച്ചു കൊതി തീരും മുന്‍പേ
എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു വിധി
സമൂഹമെന്നെ വിധവയെന്നു മുദ്രകുത്തി
മൂലയിലിരുത്തി...
ശുഭാകാര്യങ്ങളില്‍ നിന്നെനിക്ക് ഭ്രഷ്ട് കല്പിച്ചു

ഇനിയെല്ലാം സഹിക്കേണ്ടവള്‍
സമാധാനം കാംക്ഷിക്കെന്ടവള്‍
എനിക്കിനി വര്‍ണക്കുപ്പായമില്ല
തൂവെള്ള നിറമുള്ള സാരിയെന്‍
അംഗ വസ്ത്രമായ്
കൈകളില്‍ ഞാനിട്ടു രസിചൊരെന്‍ -
ചില്ലുവളകള്‍ ..
ഇരുകയ്യും തമ്മിലടിച്ചു പൊട്ടിചെന്‍ -
സത്ജനങ്ങള്‍ ..
ഉദയസൂര്യന്‍ പോലെന്‍ നെറുകയില്‍
തിളങ്ങി നിന്നിരുന്നെന്‍ സിന്ദൂരം..
ഒരിക്കലും ഉദിക്കാത്ത സൂര്യനായ്
അസ്തമിച്ചു പോയ്‌....
അഗ്നി സാക്ഷിയായ് താലി ചാര്‍ത്തിയെന്‍
പതി.. അഗ്നിയില്‍ തന്നെ എരിഞ്ഞടങ്ങി..
കൂടെ എന്‍ ജീവിതത്തിലെ മധുര സ്വപ്നങ്ങളും.

പതിയില്ലാത്തെന്‍ ജീവിതമെന്തിനെന്നു
ആത്മാഹുതിക്കൊരുങ്ങിയ വേളയില്‍
ഒരു വെളിപാടെന്ന പോലെന്‍
കുഞ്ഞിന്‍ കരച്ചില്‍ ...
ഒരു മാത്രയില്‍ ഞാന്‍ ഓടി ചെന്ന്
തൊട്ടിലില്‍ നിന്നും വാരിയെടുത്ത്
തുടരെ ചുംബിചെന്‍ ഓമനയെ..
മടിയിലിരുത്തി താരാട്ട് പാടിയവന്‍
വിശപ്പാറ്റുന്ന വേളയില്‍ ...
ഒരു മന്ത്രം പോല്‍ ഞാനുരുവിട്ടു
ഇവിടെ തീരേണ്ടതല്ലെന്‍ ജന്മം
തുടരുകയെന്‍ പൊന്നോമനയ്ക്കായ്.....!
ഇവിടെ തീരേണ്ടതല്ലെന്‍ ജന്മം
തുടരുകയെന്‍ പൊന്നോമനയ്ക്കായ്.....!

*******************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ